എന്റെ ഹാർഡ് വർക്ക് കൊണ്ട് മാത്രമാണ് ഇന്ന് കാണുന്ന നിലയിൽ എത്താൻ സാധിച്ചത്, കുടുംബവിളക്കിലെ വില്ലത്തി

മലയാള സിനിമയിലെയും സീരിയലിലെയും ശ്രദ്ധേയതാരമാണ് ശരണ്യ ആനന്ദ്. നാലുവർഷമായി മലയാള സിനിമയിലുളള പത്തനംതിട്ട അടൂർ സ്വദേശിയായ ശരണ്യ ജനിച്ച് വളർന്നത് ഗുജറാത്തിലാണ്. കുടുംബവിളസക്ക് എന്ന സീരിയലിലെ വേദിക എന്ന കഥാപാത്രമായാണ് ശരണ്യ ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഇപ്പോളിതാ ശരണ്യയുടെ വീഡിയോയാണ് വൈറലാവുന്നത്, വാക്കുകളിങ്ങനെ

ഞാനൊരു മലയാളിയാണോ, മലയാളം അറിയാമോ എന്നൊക്കെ പലർക്കും സംശയം ഉണ്ടാകാം. അതെ ഞാൻ പത്തനംതിട്ടക്കാരിയാണ്. പക്ഷെ ജനിച്ചതും പഠിച്ചതും എല്ലാം ഗുജറാത്തിലാണ്. ജോലി അന്വേഷിച്ച് ഗുജറാത്തിൽ എത്തിയതാണ് അച്ഛൻ ആനന്ദ്. അവിടെയാണ് ഞാനും അനിയത്തിയും എല്ലാം ജനിച്ചത്. സ്‌കൂൾ പഠന കാലം മുതലെ ഞാൻ നേരിടുന്ന പ്രധാന പ്രശ്‌നം ആണ് എന്റെ നിറം. അവിടെ എല്ലാം എന്റെ സുഹൃത്തുക്കൾ വെളുത്ത നിറത്തിലായിരുന്നു. അവർ എന്റെ കളറിന്റെ പേരിൽ എന്നെ മാറ്റി നിർത്തി. ചെറുപ്പം മുതലേ അത് എന്റെ ആത്മവിശ്വാസത്തെ കാര്യമായി ബാധിച്ചിരുന്നു.

ഞങ്ങൾ രണ്ട് പെൺകുട്ടികൾ ഉണ്ടായിട്ടും അച്ഛന് ഒരു ആൺകുട്ടി കൂടെ വേണം എന്നായിരുന്നു ആഗ്രഹം. പെൺകുട്ടികൾ വളർന്ന് വലുതായാൽ കല്യാണം കഴിച്ച് പോകും, നമ്മളെ നോക്കാൻ ആ ആൺകുട്ടിയേ ഉണ്ടാവൂ എന്നാണ് അച്ഛനും പറയാറുള്ളത്. എനിക്ക് ഒന്നിനും കഴിയില്ലേ ചിന്ത അപ്പോൾ എന്നെ വിഷമിപ്പിച്ചു. ആ സമയത്ത് അച്ഛന്റെ ബിസിനസും തകർന്നു. കുറച്ച് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നു. അപ്പോഴാണ് ഞാനും അഭിനയിക്കണം, നാട്ടിൽ വരണം എന്നൊക്കെ പറഞ്ഞ് വാശി പിടിയ്ക്കുന്നത്. അവസാനം നിരാഹാരം എല്ലാം കിടന്ന് അത് സാധിച്ചെടുത്തു. കൊച്ചിയിലേക്ക് വരാം എന്ന് അമ്മയും അച്ഛനും സമ്മതിച്ചു. ഗുജറാത്തിൽ നിന്നു കൊണ്ടാണ് നാട്ടിൽ ഞങ്ങൾക്ക് താമസിക്കാനുള്ള വീട് എല്ലാം കണ്ടെത്തിയത്. ഒരു സുഹൃത്ത് അതിന് സഹായിച്ചു. അത് വിശ്വസിച്ച് ഗുജറാത്തിൽ പ്ലസ് ടുവിന് പഠിയ്ക്കുകയായിരുന്ന അനിയത്തിയുടെ ടിസി എല്ലാം മാറ്റി എഴുതി. നാട്ടിലെത്തി. എന്നാൽ നാട്ടിലെത്തിയപ്പോൾ ഉണ്ടായത് തീർത്തും മോശമായ അനുഭവമാണ്. ഞങ്ങൾ വിശ്വസിച്ച് വന്ന ബ്രോക്കറെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല. സുഹൃത്തും ഫോൺ എടുക്കുന്നില്ല. എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ. എങ്ങോട്ട് പോകണം എന്ന് അറിയില്ല, ആരെ കാണണം എന്ന് അറിയില്ല. അക്ഷരാർത്ഥത്തിൽ നടുറോഡിൽ ആയി

അവിടെ നിന്ന് ഞങ്ങൾ ഒരു ഹോട്ടൽ റൂം എടുത്ത് മാറി. മോളുടെ എടുത്ത് ചാട്ടത്തിന് നിൽക്കേണ്ടിയിരുന്നില്ല, ഒന്നു കൂടെ ആലോചിച്ച് തീരുമാനിച്ചാൽ മതിയായിരുന്നു എന്നൊക്കെയുള്ള അച്ഛന്റെ വാക്കുകളും എന്നെ വിഷമിപ്പിച്ചു. അപ്പോൾ മുതൽ ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ് ഇനി നടിയായിട്ടേ അടങ്ങൂ എന്ന്.

അത്ര എളുപ്പമായിരുന്നില്ല അഭിനയത്തിലേക്കുള്ള യാത്ര. പല ലൊക്കേഷനിലും പോയി എന്താണ് അഭിനയം എങ്ങിനെയാണ് എന്നൊക്കെ കണ്ട് പഠിച്ചു. പല അവസരങ്ങളും ചോദിച്ച് നടന്നു. ഒഡിഷന് പോയി. അവസാനം ആദ്യ തെലുങ്ക് സിനിമയിൽ അവസരം ലഭിച്ചു. മലയാളത്തിൽ പിന്നീട് മമ്മൂട്ടി സാറിനൊപ്പവും ലാലേട്ടന് ഒപ്പനും ഒക്കെ അവസരം ലഭിച്ചു. ഒന്നും ഇല്ലാതെ കൊച്ചിയിൽ എത്തിയതാണ് ഞാൻ. എന്റെ ഹാർഡ് വർക്ക് കൊണ്ട് മാത്രമാണ് ഇന്ന് കാണുന്ന നിലയിൽ എത്താൻ സാധിച്ചത്. അച്ഛന്റെയും അമ്മയുടെയും കാര്യം നോക്കുന്നതും വീട്ടിലെ ചെലവ് നോക്കുന്നതും അനിയത്തിയെ പഠിപ്പിയ്ക്കുന്നതും എല്ലാം ഞാനാണ്. നിത്യ ചെലവിന് പോലും ബുദ്ധിമുട്ടിയ ദിവസങ്ങൾ ഉണ്ടായിരുന്നു

2016ൽ ബിയോണ്ട് ദ ബോർഡേഴ്‌സ് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.ചെറിയ കഥാപാത്രമായിരുന്നു എങ്കിലും ലാലേട്ടനോടൊപ്പം അരങ്ങേറ്റ ചിത്രത്തിൽ അഭിനയിക്കാൻ പറ്റി എന്നത് ഭാഗ്യമായി കാണുന്നുവെന്നും ശരണ്യ വ്യക്തമാക്കിയിരുന്നു. പിന്നീട് തനഹ, ലാഫിങ് അപ്പാർട്ട്‌മെന്റ് എന്നി ചിത്രങ്ങളിലെ നായികയായി.

The post എന്റെ ഹാർഡ് വർക്ക് കൊണ്ട് മാത്രമാണ് ഇന്ന് കാണുന്ന നിലയിൽ എത്താൻ സാധിച്ചത്, കുടുംബവിളക്കിലെ വില്ലത്തി appeared first on Mallu Talks.



from Mallu Articles https://ift.tt/fmRAXMS
via IFTTT
Previous Post Next Post