അച്ഛൻ മരണപ്പെട്ട ശേഷം ഓണക്കോടി വാങ്ങി തരുന്നത് രാജുച്ചേട്ടൻ, ചർച്ചയായി മഞ്ജു വാര്യരുടെ വാക്കുകൾ

പ്രേക്ഷകരുടെ പ്രിയപ്പെട്ട ​താരങ്ങളിൽ ഒരാളാണ് മണിയൻപിള്ള രാജു. സിനിമയ്ക്കും പുറത്തും സിനിമയ്ക്കുള്ളിലും സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ മുൻപന്തിയിൽ ഉള്ള ആളാണ് മണിയൻ പിള്ള രാജു. കൗമുദി ടീവിയ്ക് മുൻപൊരിക്കൽ നൽകിയ ഒരു അഭിമുഖത്തിൽ മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരുമായി ഉള്ള സൗഹൃദത്തെക്കുറിച്ച് മണിയൻ പിള്ള രാജു പറഞ്ഞ വാക്കുകളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ഷോയ്ക്കിടയിൽ അപ്രതീക്ഷിതമായി സ്‌ക്രീനിൽ മഞ്ജു വാര്യർ മണിയൻ പിള്ള രാജുവിനെ കുറിച്ച് സംസാരിക്കുന്നത് പ്രദര്ശിച്ചപ്പോൾ ഇതിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

രാജുവേട്ടനെ ഞാൻ എപ്പോഴാണ് പരിചയപ്പെട്ടത് എന്ന കണക്ക് ഒന്നും എനിക്ക് ഓർമ്മയില്ല. അത്രത്തോളം വർഷങ്ങ ൾ ആയി രാജുവേ ട്ടനും ആയിട്ടുള്ള സ്നേഹ ബന്ധം തുടങ്ങിയിട്ട്. എല്ലാ കാലത്തും, അതിപ്പോൾ ഞാൻ അഭിനയിച്ചുകൊണ്ടിരുന്ന സമയത്ത് ആണെങ്കിലും അല്ലാതെയിരുന്ന സമയത്ത് ആണെങ്കിലും ഇടയ്ക്കിടയ്ക്ക് വിളിക്കുകയും അന്വേഷിക്കുകയും ഒക്കെ ചെയ്യാറുണ്ടായിരുന്നു. എനിക്ക് തോന്നിയിട്ടുള്ളത്, രാജുവേട്ടനെ അറിയാവുന്ന എല്ലാവ ര്ക്കും അറിയുന്ന ഒരു കാര്യമാണ് രാജുവേട്ടന് ഭക്ഷണ ത്തോടുള്ള ഇഷ്ടവും അതിനേക്കാൾ ഉപരി രാജുവേട്ടന്റെ സെൻസ് ഓഫ് ഹ്യൂമറും. യഥാർത്ഥ ജീവിതത്തിൽ രാജുവേട്ടൻ കാണിക്കുന്ന സെൻസ് ഓഫ് ഹ്യൂമറിന്റെ പകുതി പോലും അദ്ദേഹം ചെയ്ത സിനിമകളിലോ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളിലോ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

സംസാരിക്കുമ്പോൾ ഒക്കെ ഒരു വാചകം കഴിഞ്ഞു രണ്ടാമത്തെ വാചകത്തിൽ നമ്മളെ പൊട്ടിചിരിപ്പിച്ചിട്ടേ രാ ജുവേട്ടൻ അവസാനിപ്പിക്കാറുള്ളു. അത്രയും സെൻസ് ഓഫ് ഹ്യൂമർ ഉള്ള മനുഷ്യനാണ്. പിന്നെ ഞാൻ സ്നേഹത്തോടെ രാജുവേട്ടനെ കുറിച്ച് ഓർക്കുന്ന ഒരു കാര്യം ഉള്ളത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി എന്റെ അച്ഛൻ മരിച്ചതിനു ശേഷം എല്ലാ വർഷവും മുടങ്ങാതെ എനിക്ക് ഓണക്കോടി എത്തിക്കുന്ന ഒരു കുടുംബമാണ് രാജുവേട്ടനും ചേച്ചിയും. എല്ലാവർഷവും ഒരു ചെറിയ കുട്ടിയെ പ്പോലെ ഞാൻ അതിനു കാത്തിരിക്കും. എപ്പോഴാണ് ഓണക്കോടി കിട്ടുക എന്ന് പറഞ്ഞു ഞാൻ കാത്തിരിക്കും. പിന്നെ ഞാൻ സ്നേഹത്തോടെ ഓർക്കുന്ന ഒരു കാര്യം ഇപ്പോൾ ഏതെങ്കിലും ഒരു പൊതു സ്ഥലത്തു വച്ച് കണ്ടു മുട്ടുകയാണ് എങ്കിൽ പോലും ഞാൻ ഭക്ഷണം കഴിച്ചോ ഇല്ലയോ എന്നൊക്കെ ഉറപ്പു\വരുത്തി മാത്രമേ രാജു ചേട്ടൻ പോകാറുള്ളൂ.

കഴിഞ്ഞ തവണ അമ്മയുടെ മീറ്റിങ്ങിനോ മറ്റോ ആണെന്ന് തോന്നുന്നു, എനിക്ക് മീറ്റിംഗ് കഴിഞ്ഞു ലൊക്കേഷനിൽ എത്തണമായിരുന്നു. ഊണ് കഴിക്കാനുള്ള സമയം എനിക്ക് ഉണ്ടായിരുന്നില്ല. രാജുവേട്ടൻ തിരുവന്തപുരത്തേക്ക് പോകുമ്പോൾ കഴിക്കാനായി വണ്ടിയിൽ വച്ചിരുന്ന കുറച്ചു ഫ്രൂട്ട് കട്ടുചെയ്തത് വണ്ടിയിൽ ഉണ്ടായിരുന്നു. അത് എന്നെ നിർ ബന്ധപൂർവം ഏൽപ്പിച്ചു ഷൂട്ടിംഗ് സ്ഥലത്ത് എത്തും മുൻപ് അത് കഴിക്കണം എന്ന് പറഞ്ഞേൽപ്പിച്ചു വിട്ടയാളാണ് രാജുവേട്ടൻ. ആ പാത്രമൊക്കെ ഞാൻ ഇന്നും സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഒരുപാട് സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും നല്ല ഓർമ്മകൾ എനിക്ക് രാജുവേട്ടനുമായിട്ടുണ്ട്. രാജുവേട്ടനും കുടുംബത്തിനും എന്നും നല്ലത് വരണം എന്ന് മാത്രമേ എനിക്ക് പ്രാർത്ഥിക്കാനുള്ളു” – മഞ്ജു പറഞ്ഞു.

എന്റെ സിനിമയിലെ ഏറ്റവും നല്ല സുഹൃത്ത് മഞ്ജു ആണ്. കാരണം ചിലരെ നമ്മൾ പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ ഭയങ്കരമായി ഇഷ്ടപ്പെടില്ലേ അതുപോലെയാണ് മഞ്ജു. എന്റെ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിൽ മഞ്ജു അഭിനയിച്ചിട്ടുണ്ട്. മഞ്ജുവി ന്റെ സിനിമകൾ ഒക്കെ കണ്ട് നിൽക്കുന്ന സമയത്ത് ആറാംതമ്പുരാനിൽ അഭിനയിക്കാൻ മഞ്ജു വരുമ്പോൾ, മഞ്ജു ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ഞാൻ സൈഡിൽ ഒക്കെ പോയി നിന്ന് നോക്കും. മുഖത്ത് മിന്നി മായുന്ന എക്‌സ്‌പ്രെഷന്‍ കാണാന്‍. അതിഗംഭീര ആര്‍ട്ടിസ്റ്റാണ്. ആ ആരാധന ഒരു പ്രണയം പോലെയാണ്. അവരുടെ കഴിവിനെ ബഹുമാനിക്കുന്നതാണ്.

The post അച്ഛൻ മരണപ്പെട്ട ശേഷം ഓണക്കോടി വാങ്ങി തരുന്നത് രാജുച്ചേട്ടൻ, ചർച്ചയായി മഞ്ജു വാര്യരുടെ വാക്കുകൾ appeared first on Mallu Talks.



from Mallu Articles https://ift.tt/c6bUqA1
via IFTTT
Previous Post Next Post